പെൻസിൽവേനിയ∙ പെൻസിൽവേനിയയിൽ ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതിയായ 58 കാരൻ ജെയിംസ് ക്രിസ്റ്റഫർ ഫ്രാങ്കിന് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു.
പരോൾ ലഭിക്കാത്ത വിധത്തിലുള്ള ശിക്ഷയാണ് കോടതി നൽകിയത്. ഫസ്റ്റ് ഡിഗ്രി കൊലപാതകക്കുറ്റം പ്രതി കോടതിയിൽ സമ്മതിച്ചിരുന്നു.
2025 മാർച്ച് 11-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. 55 കാരിയായ ഭാര്യ ഡെബോറ ഗ്ലേസറെയാണ് ജെയിംസ് കൊലപ്പെടുത്തിയത്. സ്റ്റീക്ക് കത്തി ഉപയോഗിച്ച് പ്രതി ഭാര്യയുടെ കഴുത്തറുക്കുകയായിരുന്നു. ഭാര്യ മരിച്ചുവെന്ന് പൂർണമായി ഉറപ്പുവരുത്താൻ വേണ്ടി കത്തിയും ചുറ്റികയും ഉപയോഗിച്ച് ആക്രമണം നടത്തിയതായും പ്രതി പൊലീസിനോട് സമ്മതിച്ചു.
വീട്ടിലെ ബാത്ത് ടബ്ബിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവസ്ഥലത്തുനിന്ന് കത്തികൾ, ബ്ലേഡുകൾ, ബോക്സ് കട്ടറുകൾ, ചുറ്റികകൾ എന്നിവ പൊലീസ് കണ്ടെടുത്തിരുന്നു. കുടുംബാംഗങ്ങൾ അറിയിച്ചതിനെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് ഈ ക്രൂരമായ കൊലപാതക വിവരം പുറത്തറിയുന്നത്.